Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India A

അർഷാദ് ഖാന്‍റെ മാന്ത്രിക ഓവർ; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ എയ്ക്ക് നാടകീയ ജയം

ദാംബുള്ള: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക എ ടീമിനെതിരേ ഇന്ത്യ എയ്ക്ക് നാടകീയ ജയം. തോൽവിയുടെ വക്കിൽ നിന്നാണ് അവിശ്വസനീയമായ ഒരു തിരിച്ചുവരവിലൂടെ ഇന്ത്യ എട്ടു റൺസിന്‍റെ ആവേശകരമായ വിജയം സ്വന്തമാക്കിയത്.

അർഷാദ് ഖാൻ എറിഞ്ഞ 48-ാം ഓവറിലെ നാടകീയ രംഗങ്ങളാണ് കളി ഇന്ത്യയുടെ കൈകളിലേക്ക് എത്തിച്ചത്. ആ ഓവറിലെ വെറും നാലു പന്തുകൾക്കിടയിൽ ശ്രീലങ്കയുടെ അവസാന മൂന്നു വിക്കറ്റുകൾ പിഴുതാണ് ഇന്ത്യ വൻ വിജയം ആഘോഷിച്ചത്.

സ്കോർ: ഇന്ത്യ 277/6 ശ്രീലങ്ക 269/10 (48.5). ഇന്ത്യ ഉയർത്തിയ 278 റൺസ് വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് ലങ്കയ്ക്ക് ലഭിച്ചത്. നിരോഷൻ ഡിക്‌വെല്ലയും (45 പന്തിൽ 47), അവിഷ്ക ഫെരാൻഡോയും (59 പന്തിൽ 45) ഓപ്പണിംഗ് വിക്കറ്റിൽ 93 റൺസ് ചേർത്തു.

എന്നാൽ പിന്നീട് ഇരുവരെയും എട്ടു റൺസെടുത്ത നുവാനിദു ഫെരാൻഡോയേയും ലങ്കയ്ക്ക് നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച സദീര സമരവിക്രമ - സഹൻ അരാച്ചിഗെ സഖ്യം 74 പന്തിൽ നിന്ന് 78 റൺസ് ചേർത്തതോടെ മത്സരം ലങ്കയ്ക്ക് അനുകൂലമായി.

സദീര, രവിന്ദു ഫെരാൻഡോ (ഒന്ന്), ചമിക കരുണരത്നെ (ഒമ്പത്) എന്നിവരെ നഷ്‌ടമായ ലങ്ക 44 ഓവറിൽ ആറിന് 237 റൺസെന്ന നിലയിലായിരുന്നു. 16 പന്തിൽ നിന്ന് 23 റൺസെടുത്ത വാനുജ സഹൻ, ക്യാപ്റ്റൻ സഹൻ അരാച്ചിഗെയ്ക്ക് (74) ഉറച്ച പിന്തുണ നൽകിയതോടെ ലങ്ക വിജയത്തിന് അടുത്തെത്തിയതായിരുന്നു.

പിന്നീടാണ് അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ മത്സരത്തിന്‍റെ ചിത്രം തന്നെ മാറ്റിക്കളഞ്ഞത്. ഇന്ത്യയ്ക്കായി അർഷാദ് ഖാൻ, അനുകുൽ റോയ്, ആയുഷ് ബധോനി, വിപ്രജ് നിഗം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ഋതുരാജ് ഗെയ്ക്വാദിന്‍റെ (114 പന്തിൽ 101) സെഞ്ചുറിയുടെയും ക്യാപ്റ്റൻ തിലക് വർമയുടെ (97 പന്തിൽ 60) അർധസെഞ്ചുറിയുടെയും കരുത്തിലാണ് 277 റൺസിലെത്തിയത്.

Sports

സെമിയിൽ ലങ്കയെ തകർത്തു; റൈസിംഗ് സ്റ്റാർസ് വിമൻസ് ഏഷ്യ കപ്പിൽ ഇന്ത്യ എ ഫൈനലിൽ

ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് വിമൻസ് ഏഷ്യകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ എ. ബാങ്കോക്കിൽ നടന്ന സെമിയിൽ ശ്രീലങ്ക എയെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ എ ഫൈനലിൽ കടന്നത്.

ശ്രീലങ്ക എ ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 13.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർ വൃന്ദാ ദിനേഷിന്‍റെയും ക്യാപ്റ്റൻ രാധാ യാദവിന്‍റെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിലാണ് ഇന്ത്യ എ അനായാസമായി വിജയലക്ഷ്യം മറികടന്നത്.

വൃന്ദ 42 റൺസാണെടുത്തത്. 20 പന്തിൽ എട്ട് ബൗണ്ടറി അടങ്ങുന്നതായിരുന്നു വൃന്ദയുടെ ഇന്നിംഗ്സ്. രാധാ യാദവ് 31 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയാണ് രാധ അടിച്ചത്. അനുഷ്ക ശർമ 27 റൺസെടുത്തു.

ശ്രീലങ്കയ്ക്ക് വേണ്ടി ശസിനി ജിംഹാനി രണ്ട് വിക്കറ്റെടുത്തു. യശാന്തി നിമാന്തിക ഒരു വിക്കറ്റ് വീഴ്ത്തി.

Sports

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ പെണ്‍പട

ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ പെണ്‍പട. ഇന്ന് നടന്ന മത്സരത്തിൽ‌ ഇന്ത്യ എ ടീം പാക്കിസ്ഥാൻ എ ടീമിനെ എട്ട് വിക്കറ്റിനാണ് തകർത്തത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എ ടീം 18.5 ഓവറില്‍ 93 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോര്‍ പാകിസ്ഥാൻ എ 18.5 ഓവറില്‍ 93ന് ഓള്‍ ഔട്ട്, ഇന്ത്യ എ 10.1 ഓവറില്‍ 97-2.

55 റൺസെടുത്ത വൃന്ദ ദിനേഷിന്‍റെയും 24 റൺസെടുത്ത അനുഷ്ക ശർമയുടെയും മികവിലാണ് ഇന്ത്യ എ ടീം അനായാസമായി വിജയം നേടിയത്. പാക്കിസ്ഥാൻ എ ടീമിന് വേണ്ടി വാഹിദ അക്തറും മോമിന റിയാസത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പാക് നിരയില്‍ ഓപ്പണര്‍ ഷവാല്‍ സുര്‍ഫിക്കറും(23), ഗുല്‍ രുഖും(21), അനോഷ് നാസിറും(17) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി സൈമ താക്കോറും ക്യാപ്റ്റൻ രാധാ യാദവും പ്രേമ റാവത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ എ യുഎഇ വനിതകളോട് തോറ്റിരുന്നു. രണ്ട് കളികളില്‍ രണ്ട് പോയന്‍റുള്ള ഇന്ത്യ പോയിന്‍റ് പട്ടികയില്‍ രണ്ടാമതും യുഎഇ ഒന്നാമതുമാണ്.

പാകിസ്ഥാനും രണ്ട് പോയിന്‍റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കും യഎഇക്കും ഏറെ പുറകിലാണ്. 17ന് നേപ്പാളുമായാണ് ഇന്ത്യൻ വനിതകളുടെ അവസാന പോരാട്ടം.

Sports

തകർന്നടിഞ്ഞ് നമീബിയ; ഇന്ത്യ എയ്ക്ക് ഗംഭീര ജയം

ബംഗളൂരു: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ നമീബിയയെ തകർത്ത് ഇന്ത്യ എ. ഇന്ന് നടന്ന മത്സരത്തിൽ 130 റൺസിനാണ് ഇന്ത്യ എ വിജയിച്ചത്.

ഇന്ത്യ എ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 67 റൺസിൽ ഓൾഔട്ടായി. 22 റൺസെടുത്ത ഡൈലൻ ലെയ്ചറിന് മാത്രമാണ് നബീയൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ജാൻ ഫ്രൈ ലിൻക്ക് 12 റൺസ് എടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

ഇന്ത്യ എയ്ക്ക് വേണ്ടി മായങ്ക് യാദവ്,ഗുർജാപ്നീത് സിംഗ്, അശോക് ശർമ, വിപ്‌രാജ് നിഗം എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ആയുഷ് ബദോനിയും രവി ബിഷ്ണോയ്‌യും ഓരോ വിക്കറ്റ് വീതം എടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 197 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ റിയാൻ പരാഗിന്‍റെ മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. 39 പന്തിൽ നിന്ന് 69 റൺസാണ് പരാഗ് എടുത്തത്. 39 റൺസെടുത്ത നമാൻ ദിറും 35 റൺസെടുത്ത അശുതോഷ് ശർമയും തിളങ്ങി.

നമീബിയയ്ക്ക് വേണ്ടി റൂബെൻ ട്രംപെൽമാനും മാക്സ് ഹെയ്ൻഗോയും ജെർഹാർഡ് ഇറാസ്മസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബെർനാർഡ് സ്കോൾസും വില്ലെം മൈബർഗും ഓരോ വിക്കറ്റ് വീതം എടുത്തു.

Sports

അർധ സെഞ്ചുറിയുമായി റിയാൻ പരാഗ്; ഇന്ത്യ എയ്ക്ക് മികച്ച സ്കോർ

ബംഗളൂരു: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ നമീബിയയ്ക്കെതിരെ ഇന്ത്യ എയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണെടുത്ത്.

അർധ സെഞ്ചുറി നേടിയ റിയാൻ പരാഗിന്‍റെ മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. 39 പന്തിൽ നിന്ന് 69 റൺസാണ് പരാഗ് എടുത്തത്. 39 റൺസെടുത്ത നമാൻ ദിറും 35 റൺസെടുത്ത അശുതോഷ് ശർമയും തിളങ്ങി.

നമീബിയയ്ക്ക് വേണ്ടി റൂബെൻ ട്രംപെൽമാനും മാക്സ് ഹെയ്ൻഗോയും ജെർഹാർഡ് ഇറാസ്മസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബെർനാർഡ് സ്കോൾസും വില്ലെം മൈബർഗും ഓരോ വിക്കറ്റ് വീതം എടുത്തു.

Sports

സന്നാഹ മത്സരം; ഇന്ത്യ എയ്ക്ക് മിന്നും ജയം

മുംബൈ: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യ എയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ‌ 38 റൺസിനാണ് ഇന്ത്യ എ വിജയിച്ചത്.

ഇന്ത്യ എ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എ 19.4 ഓവറിൽ 200 റൺസിൽ‌ ഓൾഔട്ടായി. 44 റൺസെടുത്ത ആൻഡ്രൈസ് ഗൗസും 41 റൺസെടുത്ത സഞ്ജയ് കൃഷ്ണമൂർത്തിയും പൊരുതിയെങ്കിലും യുഎസ്എയെ വിജയിപ്പിക്കാനായില്ല. ശുഭം രൻജാന 28 റൺസും ഹർമീത് സിംഗ് 25 റൺസുമെടുത്തു.

ഇന്ത്യ എയ്ക്ക് വേണ്ടി രവി ബിഷ്ണോയി മൂന്ന് വിക്കറ്റ് എടുത്തു. ഖലീൽ അഹ്മദും നമാൻ ദിറും രണ്ട് വിക്കറ്റ് വീതവും അശോക് ശർമയും തിലക് വർമയും ആയുഷ് ബദോനിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 238 റൺസാണെടുത്തത്. സെഞ്ചുറി നേടിയ ഓപ്പണർ നാരായൺ ജഗദീശന്‍റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് ബദോനിയുടെയും മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്.

നാരായൺ‌ 104 റൺസാണ് എടുത്തത്. 55 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു നാരാണിന്‍റെ ഇന്നിംഗ്സ്. ആയുഷ് ബദോനി 60 റൺസാണ് സ്കോർ ചെയ്തത്. ആറ് ബൗണ്ടറിയും നാല് സിക്സും താരം അടിച്ചെടുത്തു.

38 റൺസെടുത്ത തിലക് വർമയും തിളങ്ങി. യുഎസ്എക്ക് വേണ്ടി ജസ്ദീപ് സിംഗ്, ശുഭം രൻജാനെയും, അലി ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

സെഞ്ചുറിയുമായി നാരായൺ ജഗദീശൻ; ഇന്ത്യ എയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യ എയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണെടുത്തത്.

സെഞ്ചുറി നേടിയ ഓപ്പണർ നാരായൺ ജഗദീശന്‍റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് ബദോനിയുടെയും മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. നാരായൺ‌ 104 റൺസാണ് എടുത്തത്. 55 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു നാരാണിന്‍റെ ഇന്നിംഗ്സ്.

ആയുഷ് ബദോനി 60 റൺസാണ് സ്കോർ ചെയ്തത്. ആറ് ബൗണ്ടറിയും നാല് സിക്സും താരം അടിച്ചെടുത്തു. 38 റൺസെടുത്ത തിലക് വർമയും തിളങ്ങി. യുഎസ്എക്ക് വേണ്ടി ജസ്ദീപ് സിംഗ്, ശുഭം രൻജാനെയും, അലി ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിനം; ഇന്ത്യ എയ്ക്ക് തകർപ്പൻ ജയം

രാജ്ക്കോട്ട്: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് തകർപ്പൻ ജയം. രാജ്ക്കോട്ടിൽ നടന്ന മത്സരത്തിൽ ഒന്പത് വിക്കറ്റിനാണ് ഇന്ത്യ എ വിജയിച്ചത്.

ദക്ഷിണാഫ്രിക്ക എ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 27.5 ഓവറിൽ ഇന്ത്യ എ മറികടന്നു. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. 68 റൺസെടുത്ത റുതുരാജ് ഗെയ്ക്ക്‌വാദിന്‍റെയും 32 റൺസെടുത്ത അഭിഷേക ശർമയുടെയും മികവിലാണ് ഇന്ത്യ എ മത്സരം അനായാസമായി വിജയിച്ചത്. നായകൻ തിലക് വർമ 29 റൺസെടുത്തു.

ലുതോ സിപാംലയാണ് ദക്ഷിണാഫ്രിക്ക എയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ 30.3 ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. 33 റൺസെടുത്ത റിവാൾഡോ മൂൺസാമിയാണ് ദക്ഷിണാഫ്രിക്ക എയുടെ ടോപ്സ്കോറർ.

ഡെലാനോ പോട്ട്ഗൈറ്റെർ 23 റൺസും ഡിയാൻ ഫോറസ്റ്റർ 22 റൺസും എടുത്തു. ഇന്ത്യ എയ്ക്ക് വേണ്ടി നിഷാന്ത് സിന്ധു നാല് വിക്കറ്റ് വീഴ്ത്തി. ഹർഷിത് റാണ മൂന്ന് വിക്കറ്റും പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും തിലക് വർമ ഒരു വിക്കറ്റും എടുത്തു.

Sports

ഏഴുവിക്കറ്റ് ബാക്കി; ഇന്ത്യ-എയ്ക്കെതിരേ വിജയത്തിലേക്ക് ബാറ്റ് വീശി ദക്ഷിണാഫ്രിക്ക-എ

ബംഗളൂരു: ഇന്ത്യ-എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക-എ തിരിച്ചടിക്കുന്നു. ഇന്ത്യ-എ ഉയർത്തിയ 417 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ നാലാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന ശക്തമായ നിലയിലാണ്.

50 റൺസുമായി തെംപ ബാവുമയും രണ്ടു റൺസുമായി മാർക്കസ് അകർമാനുമാണ് ക്രീസിൽ. 91 റൺസെടുത്ത ജോർദാൻ ഹെർമന്‍റെയും 77 റൺസ് വീതമെടുത്ത ലെസെഗോ സെനോക്‌വാനെയുടെയും 77 സുബൈർ ഹംസയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. 22 ഓവറുകളും ഏഴുവിക്കറ്റും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്ക-എയ്ക്ക് ജയിക്കാന്‍ ഇനി 106 റണ്‍സ് കൂടി മതി.

വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക-എയെ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കാമെന്ന ഇന്ത്യ-എയുടെ ശ്രമങ്ങൾ വിഫലമാകുന്ന കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. ഒടുവിൽ സ്കോർ 156 റൺസിൽ നില്ക്കെ സെഞ്ചുറിക്കരികെ ഹെർമനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു.

പിന്നാലെ 197 ൽ നില്ക്കെ സെനോക്‌വാനെയെ ഹർഷ് ദുബെയും പുറത്താക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച സുബൈർ ഹംസയും തെംപ ബാവുമയും ചേർന്ന് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. സ്കോർ 304 റൺസിൽ നില്ക്കെ സുബൈറിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ വീണ്ടും ആഞ്ഞടിച്ചു.
‌‌
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്‍റെയും (127) അർധസെഞ്ചുറി നേടിയ ഹർഷ് ദുബെ (84), നായകൻ ഋഷഭ് പന്ത് (65) എന്നിവരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ-എ മികച്ച വിജയലക്ഷ്യം മുന്നോട്ടുവച്ചത്. ഏഴിന് 382 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ-എ ആദ്യ ഇന്നിംഗ്സിൽ ലീഡും സ്വന്തമാക്കിയിരുന്നു.

Sports

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശി ദക്ഷിണാഫ്രിക്ക-എ, വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യ-എ

ബംഗളൂരു: ഇന്ത്യ-എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക-എ തിരിച്ചടിക്കുന്നു. ഇന്ത്യ-എ ഉയർത്തിയ 417 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 139 റണ്‍സെന്ന ശക്തമായ നിലയിലാണ്.

80 റൺസുമായി ജോര്‍ദാന്‍ ഹെര്‍മാനും 52 റണ്‍സുമായി ലെസേഗോ സെനെക്വാനെയുമാണ് ക്രീസില്‍. രണ്ട് സെഷനുകളും 63 ഓവറുകളും 10 വിക്കറ്റും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്ക-എയ്ക്ക് ജയിക്കാന്‍ ഇനി 278 റണ്‍സ് കൂടി മതി.

വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക-എയെ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കാമെന്ന ഇന്ത്യ-എയുടെ ശ്രമങ്ങൾ വിഫലമാകുന്ന കാഴ്ചയാണ് കണ്ടത്.
‌‌
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്‍റെയും (127) അർധസെഞ്ചുറി നേടിയ ഹർഷ് ദുബെ (84), നായകൻ ഋഷഭ് പന്ത് (65) എന്നിവരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ-എ മികച്ച വിജയലക്ഷ്യം മുന്നോട്ടുവച്ചത്. ഏഴിന് 382 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ-എ ആദ്യ ഇന്നിംഗ്സിൽ ലീഡും സ്വന്തമാക്കിയിരുന്നു.

Latest News

Corehub Up